രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഗുജറാത്തിലെ പാര്‍ട്ടി എംഎല്‍എമാരെ കോണ്‍ഗ്രസ് രാജസ്ഥാനിലെത്തിച്ചിരുന്നു. ഗുജറാത്തില്‍ നിന്ന് എംഎല്‍എമാര്‍ ബിജെപിക്ക് സഹായകരമാകുന്ന തരത്തില്‍ രാജിവെച്ചതോടെയാണ് മാറ്റിയത്.
യാതൊരുവിധ പ്രത്യയശാസ്ത്ര പ്രതിബദ്ധതയും ആദർശനിഷ്ഠയുമില്ലാത്ത കോൺഗ്രസ് രാഷട്രീയത്തിൻ്റെ ദുരന്തം മാത്രമായി ഇതു തള്ളിക്കളയാനാവില്ല. കോർപ്പറേറ്റ് പണവും വർഗീയതയും ചേർന്ന മോണിറ്ററിസ്റ്റ് നയങ്ങളും രാഷ്ട്രീയവും ജനാധിപത്യത്തിനും പാർലിമെൻ്ററി സംവിധാനങ്ങൾക്കും നേരെ ഉയർത്തുന്ന ഫാസിസ്റ്റ് ഭീഷണിയാണിത്.